വിഴിഞ്ഞം പദ്ധതിക്ക് കേരളം തയാറായില്ലെങ്കിൽ തുറമുഖ പദ്ധതി തമിഴ്നാടിനെന്ന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരളം രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ല. രാഷ്ട്രീയം കാരണം ഒന്നും വൈകാന്‍ സമ്മതിക്കില്ല. അഭിപ്രായസമന്വയമില്ലെങ്കിൽ പദ്ധതി നടപ്പിലാക്കാനാവില്ല. കുളച്ചലിൽ തുറമുഖത്തിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ട്. പദ്ധതി നഷ്ടമായാൽ കേന്ദ്രസർക്കാരിനെ കുറ്റം പറയരുതെന്നും ഗഡ്കരി. മോദി സര്‍ക്കാറിന്റെ ഒന്നാം വര്‍ഷം പ്രമാണിച്ചാണ് ഗഡ്കരി പത്രസമ്മേളനം നടത്തിയത്. വിഴിഞ്ഞം വേണ്ടെങ്കില്‍ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് അനുമതി നല്‍കും. ഗഡ്കരി ഇന്നലെ സംസ്ഥാന സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന് ഒരു ആഴക്കടല്‍ തുറമുഖം അത്യാവശ്യമാണ്. വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കാനും നടത്താനും അദാനയുടെ കമ്പനി മുന്നോട്ട് വന്നിട്ടുണ്ട്. ഏതായാലും കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഒരുസമീപനമേ ഉള്ളൂ.പദ്ധതി രാഷ്ട്രീയ വിവാദമാക്കി വൈകിപ്പിച്ചാൽ കേന്ദ്രസർക്കാരിനു മറ്റു വഴികൾ തേടേണ്ടിവരുമെന്നു നിതിൻ. വിഴിഞ്ഞം തുറമുഖ നിർമാണ കരാർ അദാനിയുടെ കമ്പനിക്കു നൽകുന്നതുമായി ബന്ധപ്പെട്ടു കേരളത്തിൽ രാഷ്ട്രീയ വിവാദമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഗഡ്കരിയുടെ താക്കീത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളിച്ച സർവകക്ഷി യോഗം തീരുമാനത്തിലെത്താതെ പിരിഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു സർക്കാരുന്നയിച്ച വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചില്ല. തങ്ങളുടെ നിലപാടുകളിൽ അയവു വരുത്താൻ പ്രതിപക്ഷം തയാറാകാതെ വന്നതോടെ യോഗം പിരിയുകയായിരുന്നു.
കേരളം തയാറല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പദ്ധതി തമിഴ്നാടിനെന്ന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
0
Share.